. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയെ തുരങ്കം വെച്ച് ത്രികോണ, ചതുഷ്കോണ മത്സരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്യുന്ന പണിയാണ് അവര്‍ മിക്കപ്പോഴും ചെയ്തിട്ടുള്ളത്.
സംഘപരിവാറിന്‍റെ താളത്തിന് തുള്ളുന്ന പ്രവണതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ രീതി മുന്‍പും ഗവർണറിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതിഎന്നും മജീദ് പറഞ്ഞു.
''ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
'ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലയിലും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. കേരളത്തിലെ സ്ഥിതി മറിച്ചാണ്. സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അതിരുവിട്ടിരിക്കുകയാണ്. ചാൻസലറുടെത് ഭരണഘടനാ പദവിയല്ല. എന്നാല്‍ ഗവർണർ ഈ ചുമതല കൂടി വഹിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്' - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.